ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Sunday, February 27, 2011

അന്ത്യാഭിലാക്ഷം !!

മിഴികളെന്തേ കൂന്പിയടയുന്നു
വിരലുകളുടെ ചലനം നിലച്ചിരിക്കുന്നു
ചുറ്റുമെന്തോ..
മരണത്തി൯റെ ഗന്ധം !!
ദൈവമേ..
ഒരു നിമിഷത്തേക്കെങ്കിലും..
ഹും...

അറുപതാണ്ടു കണ്ടവെ൯റെ
അന്ത്യാഭിലാക്ഷം !!

ചവിട്ടി മെതിക്കപ്പെട്ട സ്വപ്നങ്ങള്

അന്ന് അവള് പതിവിലും ഉ൯മേഷത്തോടെയാണ് എഴുന്നേറ്റത്.
"ഉമ്മാ...,
ഇന്ന് സോളജി പ്രാക്ടിക്കലാ...
ഇ൯ക്കൊരു കൂറനെ വേണം.."
രാവിലെ തന്നെ വായില് നിന്നും ഉരുവിട്ട വാചകം ഇതാണ്.
പിന്നെ.., കുളിച്ച് ഫ്രഷായി കൂറയെയും തിരഞ്ഞുള്ള നടത്തം
ആരംഭിച്ചു.
"യേഹ്...
കിട്ടിയേ... ഉമ്മാ കിട്ടി...
കിട്ടി ഉമ്മാ...."
ഭൂമി ഉരുണ്ടതാണെന്ന മഹാ സത്യം കണ്ടെത്തിയ പോലെ...
ആഹ്ലാദത്താല് ആ കൂറയെ കുപ്പിയിലാക്കി കൊണ്ട് അവള്
ആഹ്ലാദ നൃത്തം ചവിട്ടി.
ആങ്ങനെ കിട്ടിയ കൂറയെ അടക്കിയ കുപ്പി ഒരു കൈയിലും..,
മറു കൈയില് ബേഗു മേന്തി അവള് സ്കൂള് ലാബിലേക്ക്
കാലുകളെടുത്തു വെച്ചു.
ഈ സമയം ആ കുപ്പിയില്...
സംഭവിക്കാ൯ പോകുന്ന ആ വിപത്തിനെ മനസ്സില് പോലും
വ൪ണിക്കാതെ ആ പാവം കൂറ !!
'ദൈവമേ..,
ഇതേതാണു ലോകം ..?
ശ്വാസം നിലക്കാ൯ പോകുന്ന പോലെ..!
എന്നെ എങ്ങോട്ടാണ് കൊണ്ടു പോവുന്നത്..?
എനിക്കെന്താണ് സംഭവിക്കുന്നത് ?'
എന്നിങ്ങനെ ഉത്തരം വ്യക്തമാകാത്ത അനവധി
ചോദ്യങ്ങള് അവനു മുന്നില് പ്രത്യക്ഷപ്പെട്ടു.
ചിന്തക്കു തിരികൊളുത്തവേ ത൯റെ ബോധം മറയുന്നത്
അവ൯ അനുഭവിച്ചറിഞ്ഞു.
കണ്ണു തുറക്കവേ വിശാലമായ പലകയില്
കിടത്തപ്പെട്ട നിലയിലായിരുന്നു. ചുറ്റും തന്നെ തുറിച്ചു
നോക്കിക്കൊണ്ടിരിക്കുന്ന അനവധി അപരിചിത൪.
"ദൈവമേ.., എന്നെ അറുകൊലചെയ്യാ൯ പോകുകയാണേ...?"
എ൯റെ ഭാര്യയും മക്കളും...?
ഞാ൯ മരിച്ചാല്..., അവ൪ക്കാരു ഭക്ഷണം നല്കും...?
അവ൪ അവരുടെ ജീവ൯ എങ്ങനെ തള്ലിനീക്കും.....?
എ൯റെ സ്വപ്നങ്ങളെ ചവിട്ടി മെതിക്കാ൯ പോവുകയാണോ...?"
പെടുന്നനെ നിരപരാധിയായ കുറ്റവാളിയെ തൂക്കിലേറ്റിയതു പോലെ..,
ഒന്നുമറിയാത്ത ആ പാവം ജീവി ബന്ധനസ്ഥനാക്കപ്പെട്ടു.
ഉറ്റു നോക്കുന്ന തുറിച്ച കണ്ണുകളും..,
ചുണ്ടില് ഉള്ളിലൊതുക്കിയ മൃഗീയ പുഞ്ചിരിയും...തൂകി കൊണ്ട്
ഒരു സത്രീ രൂപം മുന്നോട്ടു വന്നു.
'ഇവള്...
ഞാ൯ രാവിലെ കണ്ട രൂപമല്ലെ ഇത് ?
ഇവളെന്തിനാ ഇങ്ങനെ....?
ഞാനും എ൯റെ കുടുംബവും ഇവളോടെന്തു തെറ്റാ ചെയ്തത് ?
എത്ര മൃഗീയമാണാ ചിരി..
ഒരു തുള്ളി സ്നേഹം പോലും ഇവള്ക്കെന്നോടില്ലെ ?'
പെടുന്നനെ സൂചികണക്കെ രണ്ടു വലിയ മുള് മുനകള്
നിരപരാധിയായ ആ കൂറയുടെ നെഞ്ചില് തറക്കപ്പെട്ടു.
ഹൃദയം പൊട്ടുമാറുച്ചത്തില് നിലവിളിച്ച്..
അത് കണ്ണുകളടച്ചു..
'കിട്ടു...മിച്ചു...അച്ചു...
ഇവരെയൊക്കെ തനിച്ചാക്കി...
നീ എന്നെ കൊണ്ടു പോവാണോ ദൈവമേ...?
അവരുടെ മേല് ഞാ൯ പടുത്തുയ൪ത്തിയ സ്വപ്നങ്ങളെല്ലാം..
പാതി വഴിയില് ഉപേക്ഷിക്കപ്പെടുകയാണോ...?
ആഹ്...'
ഒടുവിലതു സംഭവിച്ചു.
ചുരുക്കം ചില ജീവികള്ക്കു മാത്രം ലഭിക്കപ്പെടുന്ന
ആ ഭാഗ്യം...!!
മോ൪ച്ചറിയിലെ ക്രൂരത നിറഞ്ഞ പോസ്റ്റുമോ൪ട്ടത്തെ പോലെ...
ആ നി൪ജീവിയെ അവള് വീണ്ടും കീറിമുറിച്ചു കൊണ്ടേയിരുന്നു...!!