ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Monday, September 21, 2015

മൊയ്തീന്റെ സ്വന്തം കാഞ്ചന



മൊയ്തീന്‍ പുതിയ കാലത്തോട് പറയുന്ന കാര്യങ്ങള്‍
         ഇന്നലെ മഞ്ചേരിയിലെ ശ്രീദേവീ തിയറ്ററില്‍ സുഹൃത്തുക്കളോടൊപ്പം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ കണ്ടു..
എഴുത്തിലൂടെ എങ്ങനെ ആ വിശുദ്ധ പ്രേമത്തെ കുറിച്ചിടണം എന്നെനിക്കറിയില്ല..
  നേരത്തെ കഥക്കും ഡോക്യുമെന്‍ററിക്കും പത്രഫീച്ചറുകള്‍ക്കും വിഷയമായിരുന്നിട്ടുണ്ട് ഈ പ്രണയകഥ. ‘മൊയ്തീന്‍’ എന്ന കഥ എഴുതിയത് മറ്റാരുമല്ല, മൗനവേദനകളുടെയും പ്രണയവിഷാദങ്ങളുടെയും കാഥികന്‍ എന്‍. മോഹനന്‍. പത്രപ്രവര്‍ത്തകനായ പി.ടി മുഹമ്മദ് സാദിഖ് ‘മൊയ്തീന്‍ കാഞ്ചനമാല -ഒരപൂര്‍വ പ്രണയജീവിതം’ എന്ന പേരില്‍ ജീവിതരേഖ പ്രസിദ്ധീകരിച്ചു. ആര്‍.എസ്. വിമല്‍ ‘ജലംകൊണ്ട് മുറിവേറ്റവള്‍’ എന്ന ഡോക്യുമെന്‍ററിയൊരുക്കി.
   കഥയിലൂടെ കടന്നുപോയി കാണാത്തവരുടെ രസം കളയുന്നില്ല..
ഒന്നു മാത്രം തീര്‍ത്തുപറയാം..
മൊയ്തീന്റെ ഭാഗ്യമാണ് കാഞ്ചന..
കാണാത്തവര്‍ പെട്ടെന്ന് കാണണമെന്ന് അപേക്ഷ