ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Friday, October 2, 2015

സ്നേഹത്തിന്‍റെ ഒരു ദിനം

പാണ്ടിക്കാടില്‍ നിന്ന് മഞ്ചേരിയിലേക്ക് പോവുമ്പോള്‍ വലത് വശത്തൊരു കെയര്‍ ഹോം ഉണ്ട്..
സല്‍വാ കെയര്‍ ഹോം.. ഒരുപക്ഷെ അതികമാരും കേള്‍ക്കുകയോ അറിയുകയോ ചെയ്തുകാണില്ല..
പല കോണില്‍ നിന്നും പല കാരണങ്ങളാല്‍ സല്‍വയെ ഒരു കുടയായ് സ്വീകരിച്ച ഒരുപാട് അദ്വേവാസികള്‍..
ഈ സ്വതന്ത്രദിനത്തില്‍ ഞങ്ങളവിടെ ഒരുമിച്ച് ചേര്‍ന്നിരുന്നു.. പാട്ടും കളികളുമായി ഞങ്ങളവിടെ ഒത്തുചേര്‍ന്നിരുന്നു.. അന്ന് അവര്‍ പറഞ്ഞ അവരുടെ ഒരു ആഗ്രഹമായിരുന്നു ആ മതില്‍ കെട്ടിനുപുറത്തെ വിശാലമായ ആകാശം കാണണമെന്ന്..
അങ്ങനെയാണ് ഞങ്ങളവരെയും കൊണ്ടൊരു യാത്രക്കിറങ്ങിയത്..
സ്നേഹത്തിന്‍റെ ഒരു ദിനം അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്..
സുന്ദരമായിരുന്നു..
വരികള്‍ക്കോ ക്യാമറകള്‍കോ പകര്‍ത്താനൊക്കാത്ത അത്ര സുന്ദരം..
നിലമ്പൂരിലെ തേക്കിന്‍ കൂട്ടവും മ്യൂസിയവും തൂക്കുപാലവും കണ്ടും പാടിയും കേട്ടും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ മാത്രം സുന്ദരമായ ദിനം..