ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Sunday, December 11, 2016

നന്മയുദ്ദേശിച്ചാവട്ടെ എല്ലാം..

വിനോദേട്ടന്‍..
നമ്മളൊരു നല്ല സുഹൃത്താ..
ഇന്നലെ വീട്ടിലേക്കുള്ള വഴി വഴിയില്‍ കണ്ടപ്പോള്‍ വിശേഷങ്ങളും പാരവെപ്പുകളുമായി കുറച്ച് നേരം സംസാരിച്ചിരുന്നു.

പ്രകൃതിയും പ്രകൃതവും മനുഷ്യന്‍റെ മനുഷ്യന്‍റെ പരാക്രമങ്ങളുമൊക്കെ തട്ടിമുട്ടി അവസാനം 'നബിദിനവും' ഞങ്ങളിലേക്ക് അതിഥിയായെത്തി.

അതിനിടെ വിനോദേട്ടന്‍ പറഞ്ഞൊരു വാചകം ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു.
'നബിദിനോം ക്രിസ്തുമസുമെങ്ങാനും ഒന്നിച്ചായിരുന്നേല്‍ പള്ളികള്‍ പരസ്പരം മനസ്സിലാക്കാനാവാതെ പെട്ടുപോയേനെ'
കേട്ട് ഒരുപാട് ചിരിച്ചുപോയി..
ആ ചിരിക്ക് നര്‍മ്മത്തിനപ്പുറം നമ്മുടെ കോലം കെട്ട് പോക്കിന്‍റൊരു ഗന്ധവും ഉണ്ടായിരുന്നു.

ഇന്നലകളില്‍ കണ്ടില്ലാത്ത, ഈ പള്ളിയലങ്കാരങ്ങള്‍ക്ക് ഒരു മിതത്വം ഒക്കെ വെക്കേണ്ടതില്ലെ?? അപ്പുറത്തെ പള്ളിയേക്കാള്‍ തിളക്കമാര്‍ന്നതാവണം എന്നതിനേക്കാള്‍, കൂടുതല്‍ ആളുകള്‍ അഞ്ച് നേരവും സുജൂദ് ചെയ്യുന്ന പള്ളിയാവണം നമ്മുടെ നാട്ടിലേത് എന്ന് ചിന്തിക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതുമല്ലേ മനോഹരം?

ചിരിത്രങ്ങളില്‍ എന്നും കൗതുകം തോന്നിയിട്ടുള്ള പ്രവാചകന്‍ മൂസാ (അ) യുടേതിയിരുന്നു.
അതൊരുപക്ഷെ അദ്ദേഹത്തിന്‍റെ ജാലവിദ്യങ്ങള്‍ ദൈവം നല്‍കി എന്നതാവാം..
ആ പ്രവാചകന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ ജനത സ്വര്‍ണപ്പശുവിനെ നിര്‍മിച്ഛ കഥ ഉപ്പയാണ് മദ്രസയില്‍ പഠിപ്പിച്ചത്.
ദൈവത്തിന് മനസ്സിലൊരു രൂപം നല്‍കി നേരിട്ട് പ്രാര്‍ത്ഥിക്കുന്നതിലൊരു പ്രയാസം തോന്നിയപ്പോള്‍ ഒരുകൂട്ടര്‍ക്ക് തോന്നിയതാണ്, ഒരു രൂപം നിര്‍മിച്ചേക്കാം എന്ന്. പിന്നീടത് ആരാധനാ വസ്തുവായതാണ് ചരിത്രം.

നാം നല്ല ഉദ്ധേശങ്ങള്‍ കൊണ്ടാണ് പള്ളി അലങ്കരിക്കുന്നതും മൗലൂദുകള്‍ ചെല്ലുന്നതും. അത് തെറ്റെന്നോ പൂര്‍വികരില്‍ കണ്ടിട്ടില്ലാത്ത പ്രവര്‍ത്തിയെന്നോ വാദിക്കുന്നില്ല.
മറിച്ച് നാളെ ഒരുകൂട്ടര്‍ ഈ ആഘോഷത്തിലൂടെ തെറ്റുകളിലേക്ക് നീങ്ങുമോ എന്നോരു ഭയം.

ഇന്നലകളില്‍ ഉസ്താദ്മാരുടെ നേതൃത്വത്തില്‍ കേക്കുകള്‍ മുറിച്ചു.
ചിലയിടത്ത് കഅ്ബയുടേതും മറ്റു പള്ളികളുടേതുമായ രൂപങ്ങള്‍ വന്നു.
നാളെ വരും തലമുറക്ക് തിരുമേനിയുടെ ഒരു രൂപം ഉണ്ടാക്കാനായെങ്കില്‍ എന്ന് തോന്നിയാല്‍ അവരും നമ്മെ പോലെ ഞങ്ങളുടെ പൂര്‍വികര്‍ ഞങ്ങള്‍ക്കിതാണ് കാണിച്ചുതന്നതെന്ന് വാദിച്ചേക്കാം..

തെറ്റെന്ന് തോന്നുന്നതിലേക്ക് അടുക്കരുതേ എന്ന് പഠിപ്പിച്ച് പ്രവാചകനെയാണ് എനിക്കേറെ ഇഷ്ടം.. <3 <3
സ്നേഹം <3

facebook.com/mubuvkd