ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Thursday, December 18, 2014

പിച്ചളപ്പാത്രത്തിലെ റോസാപ്പൂമൊട്ടുകൾ

ഹൈക്കുവിന് വേണ്ടിയൊരു നേരിയ പരിശ്രമം

1, ചരിത്രം 
 ചാരിത്രം നഷ്ടപ്പെട്ട
ചേതനയറ്റ ചിത്രം.

2,നടി
നാണം വെടിഞ്ഞ്
നാട്യം നടിച്ച്
നടക്കേണ്ടവള്‍

3,ഭൂമി
നിറകുടം
കാലം
കോലം
കാമം
ഇന്നിതാ കോലായി
നാളെ കാലി..

4,പോഷകാഹാരകുറവാണ്
അലസിപ്പോവുന്നുണ്ട്
ഒരുപാട് കവിതാബീജങ്ങള്‍..

5.ഇണ:
കൂട്ടിലേക്കൊരു കൂട്ട്

6.ജീവിതം:
വിഭജിച്ച റോഡിന്‍റെ
നടുവരയാണ് ജീവിതം..
വളഞ്ഞും പുളഞ്ഞും
ഇടയ്ക്കൊന്നു നേരെയായും
അതങ്ങനെ മുന്നോട്ടുനീങ്ങുന്നു.

7.ജീവിതം :
വായുനിറക്കപ്പെട്ട
ബലൂണാണ് ജീവിതം.
ചിലവ പെട്ടെന്ന് പൊട്ടുന്നു.
ചിലതോ അതിജീവനത്തിന്‍റെ കഥരചിക്കുന്നു.