ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Wednesday, March 16, 2011

പ്രവാചക സ്നേഹം

അല്ലാഹുവിനെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെയും സ്നേഹിക്കേണ്ടത് ഓരോ മുസ്ലീകളുടെയും നി൪ബന്ധബാധ്യതയാണ്. മാതാപിതാക്കളെക്കാളും,മക്കളെക്കാളും എന്തിനേറെ.., സ്വന്തത്തെക്കാളും നിങ്ങള് എന്നെ സ്നേഹിക്കണമെന്ന് തിരുമേനി തന്നെ അരുളിയതാണ്.
കാലത്തി൯റെ കണക്കുസൂചി പിന്നോട്ടു തിരിച്ചാല് നമുക്കു കാണാ൯ സാധിക്കും, പ്രവാചകനോടൊപ്പം വസിച്ചിരുന്ന സ്വഹാബികളെല്ലാം തന്നെ മത്സരബുദ്ധിയോടെയാണ് ഇതെടുത്തിരുന്നത്. അല്ലാഹുവോടുള്ള സ്നേഹത്തി൯റെ ബാഹ്യരൂപമാണ്/പ്രതൃക്ഷരൂപമാണ് പ്രവാചകസ്നേഹമെന്ന് അവ൪ കണക്കാക്കിയിരുന്നു. അതിനാല് തന്നെ റസൂലി൯റെ കല്പനകളെ മനസ്സാ-വാചാ-ക൪മനാ അവ൪ നടപ്പിലാക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ, ഒരു വിഭാഗം ജനങ്ങള് പ്രവാചകസ്നേഹവും ദൈവികവിശ്വാസങ്ങളും ഉയ൪ത്തിപ്പിടിക്കുന്പോയും, മറുഭാഗത്ത് പുതിയ മതവിഭാഗത്തിനു രൂപം നല്കാ൯ ശ്രമിക്കുകയാണ് മറ്റൊരു വിഭാഗം. ഇസ്ലാമിനെ തന്നെ മാറ്റിമറിച്ച്, ഇസ്ലാമിക നിയമങ്ങളെ തിരുത്തിയെയുതിക്കൊണ്ട് പൌരോഹിത്യം പുതിയ മതത്തെ രൂപപ്പെടുത്താ൯ ശ്രമിക്കുകയാണ്.
ദീനുല് ഇസ്ലാമിലെ പല അംഗീകൃത യാഥാ൪ത്ഥങ്ങളെയും നിഷേധിച്ചു കൊണ്ടാണ് ആ മതം രൂപപ്പെടുന്നത്. ലൈലത്തുല് ഖദ്രാണ് ഏറ്റവും വിശുദ്ധമായ രാവെന്ന് ഖു൪ആനിലൂടെ നാം ഗ്രഹിക്കുന്പോള് പൌരോഹിത്യ മതം പറയുന്നത് മുഹമ്മദ് ജനിച്ച രാവാണ് ഏറ്റവും വിശുദ്ധമായ രാവെന്നാണ്. വിശ്വാസികള് ഒന്നാം സ്ഥാനം മക്കക്കും രണ്ടാം സ്ഥാനം മദീനക്കും മൂന്നാം സ്ഥാനം ഖുദ്സിനുമാണ് നല്കേണ്ടതെന്ന് പ്രവാചക൯ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും പൌരോഹിത്യമതം പറയുന്നു ഏറ്റവും പുണ്ണ്യമായ മണ്ണ് നബിയുടെ കബറിലെ മണ്ണാണെന്ന്. വിശുദ്ധമായ സംസം അല്ലാഹുവി൯റെ മഹത്തായ അനുഗ്രഹമായി വിശ്വാസി മനസ്സില് തെളിഞ്ഞു നില്ക്കവെ, പുണ്യജലം നബിയുടെ കൈവിരലുകള്ക്കിടയിലൂടെ നി൯ഗളിച്ച ജലമാണെന്ന് അവ൪ അവകാശപ്പെടാ൯ ശ്രമിക്കുന്നു.
യഹൂദി-നസാറാക്കള് അവരുടെ നബിമാരുടെ ഖബറിടങ്ങളെ ആരാധനാലയങ്ങളാക്കിയതു പോലെ എ൯റെ ഖബറിടത്തെ നിങ്ങളും ആരാധനാലയമാക്കരുതേ എന്ന പ്രവാചക൯റെ വസീയത്ത് ഇന്നത്തെ തലമുറ മറന്നു കൊണ്ടിരിക്കുന്നു.
അതുപോലെ, റസൂല് തിരുമേനിയുടെ മരണശേഷം, പ്രവാചക൯റെ മുടിയോ,നഖമോ,വസ്ത്രങ്ങളോ ഒന്നും തന്നെ സൂക്ഷിച്ചുവെച്ചതായ് നമുക്കാ൪ക്കും അറിവില്ല. സൂക്ഷിച്ചു വെക്കണമെന്ന ആശയം പ്രവാചകപത്നിമാരോ സ്വഹാബീവര്യന്മാരോ ഉയ൪ത്തിയിട്ടു പോലുമില്ല. പിന്നെയെങ്ങെനെ നൂറ്റാണ്ടുകള് പഴക്കമുള്ള പ്രവാചക൯റെ തലമുടി ഇന്ന് കാരന്തൂരെത്തുക ? ഇതെല്ലാം തികത്തും വിഡ്ഢിത്തമാണ്.
ഇപ്പോഴിതാ, കാരന്തൂരില് ഒരു പള്ളിമിനാരം ഉയ൪ന്നുകൊണ്ടിരിക്കുന്നു. ശഅറേ മുബാറക്ക് എന്ന മസ്ജിദ്. മക്ക്ക്കും മദീനക്കും ഖുദ്സിനും ശേഷം കാരന്തൂ൪ മ൪ക്കസ് ഒരു തീ൪ത്ഥാടന കേന്ദ്രമാക്കാനാണ് ഇതു വഴി ശ്രമം..!!
യഥാ൪ത്ഥ പ്രവാചകസ്നേഹം തക൪ക്കപ്പെടുകയാണിവിടെ ചെയ്യപ്പെടുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ വിഡ്ഢിത്തങ്ങള്ക്കെതിരെ പ്രതികരിക്കേണ്ട സമയം അതികരിച്ചിരിക്കുന്നു..

1 comment:

  1. അല്ലാഹുവിൽ വിശ്വസിക്കുക
    പ്രവാചകനെ(സ) സ്നേഹിക്കുക……. ആ പുണ്യപാത പിൻപറ്റുക.
    നല്ല മനുഷ്യനാവുക
    നല്ല മുസ്ലിമാവുക.

    ReplyDelete